72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിലാണ് ഓം: ചാപ്റ്റർ 1 സിനിമയുടെ അണിയറപ്രവർത്തകർ. ഈ ചിത്രത്തിനായി ഒന്നിച്ച നാല് പേരാണ് ഇത്തവണത്തെ ദേശീയ അവാർഡിന് അർഹരായത്.
ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, അമരൻ എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർ. കലായിവനൻ മികച്ച എഡിറ്ററിനുള്ള അവാർഡും രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് സ്പെഷ്യൽ ജൂറി പരാമർശവും ലഭിച്ചു.
ഈ അപൂർവ നേട്ടം മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കേക്ക് കട്ടിംഗ് ചിത്രങ്ങളിലൂടെ ആരാധകരും ആഘോഷമാക്കുകയാണ്.
ഈ നാല് ജേതാക്കളും ഇപ്പോൾ ഓം: ചാപ്റ്റർ 1 എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് അവാർഡ് നേട്ടം സ്വന്തമാക്കിയത്